Top Bar

For news & photos - trikaripurvartha@gmail.com

Ad Right 450*105

HorizMenu

കാന്തപുരത്തിന്റെ കേരളയാത്ര: ത്രിക്കരിപ്പൂരില്‍ സ്വാഗതസംഘം രുപീകരിച്ചു.

[]

ത്രിക്കരിപ്പൂര്‍ ‍: “ മാനവികതയെ ഉണര്‍ത്തുന്നു ” എന്ന സന്ദേശവുമായി അഖിലേന്ത്യാ സുന്നി ജം‌ഇയ്യത്തുല്‍ ഉലമാ ജന: സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഏപ്രില്‍ 12 മുതല്‍ 28 വരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന കേരളാ യാത്രയുടെ ജില്ലാ തല സമാപന പരിപാടി വിജയിപ്പിക്കുന്നതിനു വേണ്ടി 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
എ.ബി. അബ്‌ദുള്ള മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ പള്ളങ്കോട് അബ്‌ദുള്‍ ഖാദര്‍ മദനി യോഗം ഉദ്ഘാടനം ചെയ്‌തു. സുലൈമാന്‍ കരിവെള്ളൂര്‍, ഹസ്ബുല്ല തളങ്കര അഷ്‌റഫ് കരിപ്പൊടി, ഇസ്മായില്‍ സ‌അദി, അബ്ദുള്‍ ജലീല്‍ സഖാഫി, ജാബിര്‍ സഖാഫി, എം.ടി.പി. അബ്ദുള്‍ റഹ്മാന്‍ ഹാജി, പി. അബ്ദുള്‍ സലാം ഹാജി, സിദ്ധീഖ് ബാഖവി പടന്ന, യൂസുഫ് മദനി ചെറുവത്തൂര്‍, മഹ്‌മൂദ് മുന്‍ഷി തുരുത്തി, പി.കെ. അബ്‌ദുള്ള മൌലവി, എഞ്ചി: അബ്ദുള്‍ ജലീല്‍ നീലമ്പാറ, ജബ്ബാര്‍ പിലാവളപ്പ്, അബ്‌ദുള്‍ റഹിമാന്‍ മദനി പടന്ന, സലാം കൂലേരി, ബഷീര്‍ മങ്കയം, സ്വാദിഖ് അഹ്‌സനി, സുലൈമാന്‍ സ‌അദി, ആദം സഖാഫി ചെറുവത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി.പി. നൌഷാദ് മാസ്റ്റര്‍ സ്വാഗതവും ശക്കീര്‍ മാസ്റ്റര്‍ പെട്ടിക്കുണ്ട് നന്ദിയും പറഞ്ഞു.
സ്വാഗത സംഘം ഭാരവാഹികളായി എം.ടി.പി അബ്‌ദുള്‍ റഹിമാന്‍ ഹാജി (ചെയര്‍മാന്‍), എം.ടി. അബ്‌ദുള്‍ ജലീല്‍ സഖാഫി (ജന: കണ്‍‌വീനര്‍), എ.സി. അബ്‌ദുള്‍ സലാം ഹാജി ചെറുവത്തൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഉറങ്ങാതെ കടലോരം: തോട് പൊട്ടിച്ച് ആമ കുഞ്ഞുങ്ങള്‍ പുറത്തിറങ്ങി

[]

തൃക്കരിപ്പൂര്‍ ‍: ഉണ്ണാതെയും ഉറങ്ങാതെയും കടലോരവാസികള്‍ കാത്തിരുന്നു. ഒടുവില്‍ തോടുപൊട്ടിച്ച്‌ ആമക്കുഞ്ഞുങ്ങള്‍ പുറത്തെത്തി. പടന്ന കടപ്പുറം തീരത്ത്‌ കടലാമ മുട്ടകളിട്ടപ്പോള്‍ അവയ്ക്കു സംരക്ഷണമൊരുക്കി ഇ കെ നായനാര്‍ വായനശാല ആണ്റ്റ്‌ ആര്‍ട്സ്‌ ക്ളബ്ബ്‌ ഭാരവാഹികള്‍ രംഗത്തിറങ്ങിയപ്പോള്‍ വിരിഞ്ഞിറങ്ങിയത്‌ നൂറോളം ആമക്കുഞ്ഞുങ്ങള്‍. പൂര്‍ണചന്ദ്രന്‍ ഉദിച്ചുനില്‍ക്കുമ്പോഴുള്ള വേലിയേറ്റ വേളയിലാണ്‌ കടലാമകള്‍ മുട്ടയിടാന്‍ തീരത്തെത്തുന്നത്‌. മുട്ടകളിട്ട സ്ഥലം നോക്കിയാണു തീരദേശവാസികളില്‍ ചിലര്‍ എടുത്തുകൊണ്ടുപോയി പാകംചെയ്തു കഴിക്കുന്നത്‌. വംശനാശം നേരിടുന്ന ആറുതരം ആമകളാണു കടലിലുള്ളത്‌. ഒരാമ ഒറ്റത്തവണ 200 ഓളം മുട്ടകളിടും. ഇവ വിരിഞ്ഞ്‌ കടലില്‍ എത്താത്തതിനെ തുടര്‍ന്നാണ്‍്‌ വംശനാശ ഭീഷണി നേരിടുന്നത്‌. ഇതു മനസ്സിലാക്കിയ പടന്ന കടപ്പുറത്തെ ക്ളബ്ബ്‌ ഭാരവാഹി എ വി ജനാര്‍ദ്ദനണ്റ്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ആറുമാസമായി തീരദേശവാസികളെ ബോധവല്‍ക്കരണം നടത്തി മുട്ടകള്‍ക്ക്‌ കാവല്‍ നില്‍ക്കുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ 48 ദിവസം മുമ്പ്‌ അമാവാസി ദിവസത്തില്‍ ആമയുടെ കാല്‍പ്പാടുകള്‍ ക്ളബ്ബ്‌ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടു. കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നപ്പോള്‍ ആമയുടെ മുട്ടകള്‍ കണെ്ടത്തി. എണ്ണിയപ്പോള്‍ 175 മുട്ടകള്‍. അന്നുമുതല്‍ മുട്ടകള്‍ക്ക്‌ കാവലിരുന്നു. 48 ാം ദിനമായ ഇന്നലെ പുലര്‍ച്ചെ 3.30 ഓടെ 65 കുഞ്ഞുങ്ങള്‍ തോടുപൊട്ടിച്ച്‌ പുറത്തിറങ്ങി. ബാക്കി മുട്ടകള്‍ ഇന്നു രാവിലെ വിരിയുമെന്നാണ്‌ വിദഗ്ധര്‍ അറിയിച്ചത്‌. കുഞ്ഞുങ്ങളെ വലിയ ടാങ്കുകളിലാക്കി നാട്ടുകാര്‍ക്കു കാണിച്ച ശേഷം ഇന്നു കടലിലേക്ക്‌ വിടും.

തങ്കയത്ത് സംഘര്‍ഷമുണ്ടാക്കാന്‍ സാമൂഹ്യു വിരുദ്ധരുടെ ശ്രമം

[]
തൃക്കരിപ്പൂര്‍: തങ്കയം പ്രദേശത്ത്‌ സംഘര്‍ഷമുണ്ടാക്കാന്‍ സാമൂഹിക വിരുദ്ധര്‍ ശ്രമിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം തങ്കയം ജുമാമസ്ജിദ്‌ പരിസരത്തെ എം മിദ്ലാജിണ്റ്റെ കടയ്ക്ക്‌ നേരെ അക്രമമുണ്ടായി. രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്‌ ചുമരില്‍ എഴുതുകയും ചെയ്തിരുന്നു. അടുത്തിടെ ഒളവറയില്‍ നടത്തിയതുപോലുള്ള സംഘര്‍ഷ ശ്രമം തങ്കയത്തും നടക്കുന്നതായാണ്‌ സൂചന. മിദ്ലാജിണ്റ്റെ പരാതിയില്‍ പോലിസ്‌ കേസെടുത്തു. സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കര്‍ശനമായി നേരിടണമെന്ന്‌ മുസ്്ലിംലീഗ്‌-യൂത്ത്‌ ലീഗ്‌ വാര്‍ഡ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. ടി വി അബ്ദുല്‍വഹാബ്‌ അധ്യക്ഷതവഹിച്ചു. കെ അബ്ദുര്‍റഹ്്മാന്‍ ഹാജി, എ ജി നൂറുല്‍അമീന്‍, എ ജി സി ഷംസാദ്‌, സി മാഹിന്‍ സംസാരിച്ചു. കടയ്ക്ക്‌ നേരെയുണ്ടായ അക്രമത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തൃക്കരിപ്പൂറ്‍ യൂനിറ്റ്‌ പ്രതിഷേധിച്ചു.

ഹര്‍ത്താല്‍ ദിനത്തില്‍ എസ്.എഫ്.ഐ നേതാവിന്റെ വീട് പണി തര്‍ക്കത്തിനിടയാക്കി

[]

തൃക്കരിപ്പൂര്‍‍ : സംയുക്ത ട്രേഡ്‌ യൂനിയന്‍ നേതൃത്വത്തില്‍ നടന്ന 24 മണിക്കൂര്‍ പണിമുടക്ക്‌ തൃക്കരിപ്പൂരില്‍ പൂര്‍ണ്ണമായിരുന്നു പണിമുടക്ക് തികച്ചും ഹര്‍ത്താലായി മാറിയിരുന്നു. കടകമ്പോളങ്ങളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ത്രിക്കരിപ്പൂര്‍ പഞ്ചായത്ത് പരിധിയില്‍ അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനിടയില്‍ ഉദിനൂറ്‍ മുതിരകൊവ്വലിലെ എസ്‌.എഫ്‌.ഐ നേതാവിണ്റ്റെ വീട്‌ പണി തൊഴിലാളികളെ കൊണ്ട്‌ നടത്തിക്കുന്നതിനെ കുറിച്ച്‌ തര്‍ക്കമുണ്ടായി.
ചിത്രം: പണിമുടക്കിനെ തുടര്‍ന്ന് വിജനമായ ത്രിക്കരിപ്പൂര്‍ ടൌണില്‍ നിന്നുള്ള ദൃശ്യം.

പടന്നയില്‍ തണ്ണീര്‍തടം കയ്യേറി നശിപ്പിക്കുന്നു.

[]



ത്രിക്കരിപ്പൂര്‍ : പടന്ന പഞ്ചായത്തിലെ മാട്ടുമ്മല്‍ പള്ളിക്ക് പിറക് വശത്തായുള്ള ഏക്കര്‍ കണക്കിന് തണ്ണീര്‍തടം കയ്യേറി നശിപ്പിക്കുന്നു. കവ്വായി കായലില്‍ നിന്നും തണ്ണീര്‍ തടത്തിലേക്കുള്ള നീരൊഴുക്കാണ് കഴിഞ്ഞ ദിവസം ചരലിട്ടു തടഞ്ഞു നിര്‍ത്തിയ നിലയില്‍ കണ്ടത്. തണ്ണീര്‍തടത്തിലുള്ള കണ്ടല്‍ കാടുകളും വെട്ടിനശിപ്പിച്ച നിലയിലാണ്. ഈ തണ്ണീര്‍തടം തീരദേശ നിയന്ത്രണ രേഖയില്‍ പെടുന്ന മേഖലയായ ഇവിടം മുഴുവനായും നികത്താനുള്ള നീക്കത്തിലാണ്. കവായി കായലിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള തെക്കെകാട്, വടക്കേകാട് കിഴക്ക് ഭാഗത്തുള്ള പടന്ന, ഓരി തുടങ്ങിയ സ്ഥലങ്ങളിലെ ശുദ്ധ ജലം ലഭ്യമാകുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന തണ്ണീര്‍ തടമാണിത്. ഇത് നശിക്കുന്നതിലൂടെ കായല്‍ കരയില്‍ നിന്നും ഒന്‍പതു കിലോമീറ്റര്‍ വരെയുള്ള പ്രദേശങ്ങളിലെ ഭൂഗര്‍ഭ ജലത്തില്‍ വന്‍ തോതില്‍ ഉപ്പു കലരുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. കായലില്‍ നിന്നും ഞണ്ട്,
വിവിധയിനം ചെമ്മീന്‍,നിരവധി മത്സ്യങ്ങള്‍ തുടങ്ങിയവ പ്രത്വേക സമയങ്ങളില്‍ കായലില്‍ നിന്ന് തടത്തിലേക്കും തിരിച്ചും സഞ്ചാരം നടത്തുന്നു. എന്തെന്നാല്‍, കവ്വായി കായലില്‍ വ്യാപകമായി കണ്ടുവരുന്ന 'അടുഞ്ചൂരി' പോലുള്ള അപൂര്‍വയിനം മത്സ്യങ്ങളുടെ പ്രതുല്പാതന കേന്ദ്രവും അതുപോലെ തന്നെ കണ്ടല്‍ കാടുകള്‍ കൂടുതാലായുള്ളതിനാല്‍ കുഞ്ഞു മത്സ്യങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും
ചെയ്യുന്നുന്നു ഇവിടം. നീരൊഴുക്ക് തടഞ്ഞത് തണ്ണീര്‍ തടത്തിലകപ്പെട്ട അനേകം ജീവജാലങ്ങള്‍ ചത്തൊടുങ്ങുന്നതിനിടയാക്കുന്നു. കായലില്‍ രൂപപ്പെടുന്ന വേലിയേറ്റം വേലിയിറക്കം എന്നീ പ്രതിഭാസങ്ങള്‍ നിയന്ത്രിക്കുന്നതും തണ്ണീര്‍തടങ്ങളാണ്. ഇത് നശിപ്പിക്കുന്നത് കരയിടിച്ചലിനും ആവാസ വ്യവസ്ഥയുടെ നാശത്തിനും ഇടയാക്കുന്നു. വിവിധയിനം പക്ഷികളും നിരവധി ദേശാടന പക്ഷികളും ഈ തണ്ണീര്‍ തടത്തിലെത്തില്‍ നിത്യേന കണ്ടു വരുന്നു. തണ്ണീര്‍ തട സംരക്ഷനത്തിനായുള്ള അന്താരാഷ്ട്ര നിയമമനുസരിച്ച് മുഴുവന്‍ തണ്ണീര്‍ തടങ്ങളും റാംസര്‍ സൈറ്റില്‍ ഉള്പെടുത്താനായി കഴിഞ്ഞ ഫെബ്രുവരിയില്‍ കോഴിക്കോട് ചേര്‍ന്ന സെന്റെര്‍ ഫോര്‍ വാട്ടര്‍ റിസോര്‍സ് ആന്‍ഡ്‌ ഡവലപ്മെന്‍റ് മനാജ്മെന്‍റ് യോഗത്തില്‍ നിര്‍ദേശിക്കപ്പെട്ട സാഹചര്യത്തിലാണ് ഈ തണ്ണീര്‍തട
നശീകരണം. പ്രകൃതി സംരക്ഷിച്ചു പോരുന്ന അതിന്റെ വ്യവസ്ഥയെ കയ്യേറ്റം ചെയ്യപ്പെടുമ്പോള്‍ നശിപ്പിക്കപ്പെടുന്നത്‌ പ്രകൃതിയുടെ സന്തുലിതാവസ്തയാണ്. പഞ്ചായത്തിന്റെ പരിതിയില്‍ അനധികൃതമായി നടന്ന നീരൊഴുക്ക് തടയലും തണ്ണീര്‍തട നശീകരണ ശ്രമവും നിയമപരമായി പ്രധിരോധിക്കുമെന്നു പഞ്ചായത്ത് പ്രസിഡണ്ട്‌ സി കുഞ്ഞി കൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു.
പടം:1. ചരലിട്ടു നികത്തിയ തണ്ണീര്‍ തടത്തിലേക്കുള്ള നീരൊഴുക്ക്. (മുകളില്‍)

2. കണ്ടല്‍ കാടുകള്‍ വെട്ടി നശിപ്പിച്ച മാട്ടുമ്മല്‍ പള്ളിക്ക്
പിറകിലെ തണ്ണീര്‍തടം.

More News

TellAFriend

SocialTwist Tell-a-Friend